Monday, April 25, 2011

എയ്ഡഡ് മേഖലയും ദലിത് സംവരണവും

എയ്ഡഡ് വിദ്യാഭ്യാസ മേഖല ഒരര്‍ഥത്തില്‍ സര്‍ക്കാര്‍ സര്‍വീസ് തന്നെയാണ്.മാനേജ്മെന്റുകള്‍ നിയമിക്കുന്ന ജീവനക്കാര്‍ക്ക് ശംബളവും മറ്റാനുകൂല്യങ്ങളും സര്‍ക്കാര്‍ ഖജനാവില്‍ നിന്നു നല്‍കുന്ന 'സോഷ്യലിസ'മാണവിടെ. വര്‍ഷം തോറും പൊതുഖജനാവില്‍ നിന്ന് കോടിക്കണക്കിനു രൂപയാണ് ഈയിനത്തില്‍ മാത്രം ഈ മേഖലയിലെ അധ്യാപക-അനധ്യാപക ജീവനക്കാരുടെ കുടുംബങ്ങളിലെത്തുന്നത്. സുറിയാനി- നായര്‍ - മുസ്ലിം - ഈഴവ വിഭാഗങ്ങള്‍ക്കാണ് ഈ മേഖലയില്‍ സ്കൂളുകളും കോളെജുകളും ഉള്ളത്. ഭൂരിപക്ഷവും സുറിയാനി ക്രിസ്ത്യാനികളുടെ കൈവശം.(അതിന്റെ ചരിത്രപരമായ കാരണങ്ങളെ വിസ്മരിക്കുന്നില്ല). സ്വാഭാവികമായും ഈ പണം ഭൂരിപക്ഷവും ഈ മാനേജ്മെന്റുകളുടെ സമുദായക്കാരിലേക്കാണു പോകുന്നതെന്നു പറയേണ്ടതില്ലല്ലോ. സര്‍ക്കാര്‍ പണം കൊണ്ടു നടത്തുന്ന മറ്റെല്ലാ മേഖലകളിലും സംവരണം, വിശേഷിച്ച് പട്ടിക ജാതി/പട്ടിക വര്‍ഗ ജനതക്ക് , ഉള്ളപ്പോള്‍ എയ്ഡഡ് മേഖലയില്‍ സംവരണമില്ല. കനത്ത ശംബളം വാങ്ങുന്ന കോളെജുകളില്‍ യുജിസിയുടെ സ്പഷ്ടമായ നിര്‍ദേശമുണ്ടായിട്ടുപോലും സംവരണം പാലിക്കുന്നില്ല. തന്മൂലം ഉന്നത വിദ്യാഭ്യാസം നേടിയ ദലിതര്‍ക്ക് മികച്ച കരിയര്‍ ലഭിക്കാനുള്ള അവസരം നഷ്ടമാകുന്നു. കഴിഞ്ഞ കുറേ നാളുകളായി ദലിത് ഉദ്യോഗാര്‍ഥികള്‍ ഈ അവസര നിഷേധത്തിനെതിരെ സമരവും കേസും പ്രചാരണങ്ങളുമായി രംഗത്തുണ്ട്. ഈ വിഷയത്തില്‍ മികച്ച ഒരു പഠനം തന്നെ അവര്‍ നടത്തിക്കഴിഞ്ഞു.ഹൈക്കോടതിയില്‍ നിന്ന് ഈ വിഷയത്തില്‍ സ്റ്റേയും അവര്‍ സമ്പാദിച്ചിട്ടുണ്ട്. സാമൂഹിക നീതിക്കുവേണ്ടിയുള്ള തികച്ചും ന്യായമായ അവരുടെ ഈ പോരാട്ടത്തെ പിന്തുണക്കാന്‍ മനുഷ്യ സ്നേഹികള്‍ മുഴുവന്‍ തയ്യാറാകേണ്ടതാണ്.
ഇതു സംബന്ധമായി മാധ്യമം പത്രത്തില്‍ വന്ന വാര്‍ത്തയാണു താഴെ. ഈ ലക്കം മാധ്യമം ആഴ്ച്ചപ്പതിപ്പിലും ഇതു സംബന്ധമായി ഒരു ലേഖനം വന്നിട്ടുണ്ട്.





ദലിത് ജനതയുടെ മഹത്തായ ഈ പോരാട്ടത്തിനു പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ആക്ഷന്‍ ഫോര്‍ സോഷ്യല്‍ ഈക്വാലിറ്റി നടത്തുന്ന പ്രചാരണത്തിന് ഉപയോഗിക്കുന്ന പോസ്റ്ററാണു താഴെ: